കല്ലാണ് വിളിച്ചു പറഞ്ഞത്, കുത്തി ചതച്ച പാട് ! ചാഞ്ഞു കിടന്ന പുല്‍കൊടികളാണ് വലിച്ചാണ് കൊണ്ട് പോയതെന്ന് പറഞ്ഞത്. പിടഞ്ഞു തീര്‍ന്നപ്പോള്‍ അവശേഷിച്ച അവളുടെ ചോദ്യം, അപായമെന്നൊച്ചവെക്കാതിരിക്കാന്‍ മാത്രം ഏതു ഇരയുടെ പിറകെയായിരുന്നു എപ്പോഴും നിങ്ങളുടെ കണ്ണുകള്‍ !
നിങ്ങളെ മറക്കുക. ഫലസ്തീനികളില്‍ ഒരാളാകുക. ഭയപെടുത്തുന്ന ആക്രോശത്തില്‍ നിങ്ങളുടെ വീട് നില്ക്കുന്നിടം ശൂന്യമാകുന്നതും നിങ്ങള്‍ അഭയാര്‍ഥിയായി അലയുന്ന കാഴ്ചയും ദൃശ്യമാകും. നനച്ചു വളര്‍ത്തിയിരുന്ന ഒലിവുമരം ഉണങ്ങിയിരിക്കുന്നു. ആ മരതണലില്‍ കളിച്ചിരുന്ന വെടികൊണ്ട് മരിച്ച *ദുര്‍റയുടെ കണ്ണില്‍ മാത്രമാണ് അതിന്റെ പച്ചപ്പ്. അബുദുര്‍റക്ക് മകനെ പോലെയാണ് ഒലീവ്. പച്ച ഒലീവിലകള്‍ കയ്യില്‍ പിടിച്ചു സ്വന്തം മണ്ണിനെ മണത്തു നടക്കുന്നുണ്ട് ഇപ്പോഴും ! മണ്ണിന്റെ അവകാശികള്‍ അഭയാര്‍ഥികള്‍ മാത്രമാണെന്ന് നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലായി കാണും. ഇനി നിങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് വരിക. നിങ്ങള്‍ക്ക് മുമ്പില്‍ ഇതാ ഒരു അഭയാര്‍ഥി. സ്വന്തം മണ്ണും വീടും നഷ്ടപെട്ട ഞാന്‍ ! പിടിച്ചെടുത്ത എന്റെതെല്ലാം എനിക്ക് തിരിച്ചു തരിക. ________________ *വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രായേല്‍ പട്ടാളത്തിന്റെ വെടികൊണ്ട് പിതാവിന്റെ മുന്നില്‍ മരിച്ച കുട്ടി.
പക്ഷികള്‍ കൂട് വിട്ടിരിക്കുന്നു ! ഞാന്‍ അരിഞ്ഞ അവയുടെ ചിറകുകള് ആരുടെയോ കവിതകളില്‍ ജീവന് വെച്ചു ആകാശത്തെ വലം വെക്കുന്നു. ഈ ഒഴിഞ്ഞ കൂട് ഇനിയെങ്ങിനെ വില്‍പ്പനക്ക് വെക്കും ! തെരുവ് കല്ലെറിയുന്നതിനു മുമ്പ് പറയൂ, ചിറകു മുളപ്പിച്ച നിങ്ങളുടെ ആ കവിതകള്‍ക്ക് എന്ത് വില തരണം ? ____________ *ഫലസ്തീനി കവി